മലമുടിയിൽ ഒരു ജലരേഖയായ് ഉദിച്ച്, സമതലങ്ങളിൽ തിടം വെച്ച് വളർന്ന്, നാടും നഗരവും താണ്ടി കടലലകളിൽ അലിയുന്ന പുഴ – ഓർമ്മയുടെ ചുഴികളിൽ കറങ്ങിത്തിരിയുമ്പോൾ കടവിൽ ഒരു കേവുവള്ളം; കരയിൽ നാമം ജപിക്കുന്ന ജടപിടിച്ച ആൽമരം… ഇരുകരകളേയും തഴുകി ഒഴുകിയ പുഴ ഇന്ന്,മെലിഞ്ഞുണങ്ങി ഇഴയുന്നു; തെളിമണലിൽ തലചായ്ച്ച് കേഴുന്നു…