ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു ധനുമാസത്തിലാണ് അച്ഛന്‍ യാത്രയായത്… ഈ മിഥുനത്തില്‍ അമ്മയും മടങ്ങി- അറുപതു തികഞ്ഞിട്ടും, ഒരു കൊച്ചുകുട്ടിയുടെ അനാഥത്വത്തിന്റെ വിങ്ങല്‍ ഈ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നു; ഉള്ളില്‍ ദുഃഖം ഊറിക്കൂടുന്നു…. “വാസാംസി ജീര്‍ണ്ണാനി…..” എന്ന് തുടങ്ങുന്ന ഭഗവദ്ഗീതാശ്ളോകം – “മനുഷ്യന്‍ ജീര്‍ണ്ണവസ്ത്രത്തെ ഉപേക്ഷിച്ച് പുതിയവസ്ത്രം സ്വീകരിക്കുന്നതുപോലെ, ജീര്‍ണ്ണിച്ച വാസഗൃഹം…