മലമുടിയിൽ ഒരു ജലരേഖയായ് ഉദിച്ച്, സമതലങ്ങളിൽ തിടം വെച്ച് വളർന്ന്, നാടും നഗരവും താണ്ടി കടലലകളിൽ അലിയുന്ന പുഴ – ഓർമ്മയുടെ ചുഴികളിൽ കറങ്ങിത്തിരിയുമ്പോൾ കടവിൽ ഒരു കേവുവള്ളം; കരയിൽ നാമം ജപിക്കുന്ന ജടപിടിച്ച ആൽമരം… ഇരുകരകളേയും തഴുകി ഒഴുകിയ പുഴ ഇന്ന്,മെലിഞ്ഞുണങ്ങി ഇഴയുന്നു; തെളിമണലിൽ തലചായ്ച്ച് കേഴുന്നു…
ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു ധനുമാസത്തിലാണ് അച്ഛന്‍ യാത്രയായത്… ഈ മിഥുനത്തില്‍ അമ്മയും മടങ്ങി- അറുപതു തികഞ്ഞിട്ടും, ഒരു കൊച്ചുകുട്ടിയുടെ അനാഥത്വത്തിന്റെ വിങ്ങല്‍ ഈ നിമിഷങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നു; ഉള്ളില്‍ ദുഃഖം ഊറിക്കൂടുന്നു…. “വാസാംസി ജീര്‍ണ്ണാനി…..” എന്ന് തുടങ്ങുന്ന ഭഗവദ്ഗീതാശ്ളോകം – “മനുഷ്യന്‍ ജീര്‍ണ്ണവസ്ത്രത്തെ ഉപേക്ഷിച്ച് പുതിയവസ്ത്രം സ്വീകരിക്കുന്നതുപോലെ, ജീര്‍ണ്ണിച്ച വാസഗൃഹം…
ഉള്‍വഴി മര്‍ദ്ദനത്തില്‍ നിന്നു മാര്‍ദ്ദവത്തിലേയ്ക്കാണ് എക്കാലവും. വളരാനാണ് വെമ്പല്‍. ആ വെമ്പലിനാണ് വഴി. ആ വഴി ഏതെന്ന് ദര്‍ശനം. പുതിയ വഴികള്‍ ഉരുത്തിരിയുമ്പോള്‍ കൊള്ളാനും തള്ളാനും വേണം കരുത്ത്. ആര്‍ജ്ജിയ്ക്കാനും പകരാനും പ്രയാസമാണെങ്കിലും ദിശാബോധം അനിവാര്യം തന്നെ. കവികളിലും കവിതകളിലും പുരോഗമനത്തിന്റെ ഈ ദിശയാണ് നിര്‍ണ്ണായകചാലകശക്തി. സമയമെന്ന കൊത്തുപണിയില്‍…