മുന്നിലെ ജനലിലൊരു മിന്നായം, മുററത്തൂടെയാരോ വീടിനു പുറകില്‍ പോയപോലെ ! ആരാണെന്ന് ഓടിച്ചെന്ന് നോക്കിയപ്പോൾ കിണറുണ്ട് നിന്ന് കുളിക്കുന്നു. കൂടെ പപ്പായയും പാഷൻ ഫ്രൂട്ടും മത്തവള്ളിയും റമ്പൂട്ടാനും ആപ്പിൾ ചാമ്പയും ഉടലാകെ ചോർന്നൊലിക്കുമ്പോലെ . “ആരായിരുന്നു” ” ഒരു കാറ്റായിരുന്നു “ മുള ബുദ്ധൻ തല കുടഞ്ഞു “കുളിക്കാനൊരു…
(ശ്രീ പി.യം നാരായണന്‍റെ ‘കേദാര്‍നാഥ്’ എന്ന കവിതയോട് കടപ്പാട്) ഒറ്റപ്പെട്ട് നില്‍ക്കുമ്പോഴുള്ള സ്വഭാവമല്ല, ജീവികള്‍ക്ക് കൂട്ടം കൂടുമ്പോള്‍ പലപ്പോഴും ഉണ്ടാകുന്നത്. മനുഷ്യനും ചെന്നായ്ക്കള്‍ക്കും ഇങ്ങിനെ മാറ്റം വരുന്നത് കാണാം. ഒറ്റയ്ക്ക് സാധിയ്ക്കാത്ത പലതും കൂട്ടില്‍ സാദ്ധ്യമാവും. ഈ പുതിയ ശക്തി ആനകളിലെന്നപോലെ ക്രിയാത്മകമാകാം. അതിന് സിംഹങ്ങളിലെന്നപോലെ മദ്ധ്യമ സ്വഭാവവും,…
ശ്രീകൃഷ്ണ പരമാത്മാവിന്റെ ദിവ്യലീലകള്‍ കാലാനുക്രമത്തില്‍ കേവലം നൂറ്റിയിരുപത്തിയാറ് വരികളില്‍ സംക്ഷേപിച്ച് സഹൃദയരായ ഭക്തര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയെന്നതാണ് എ.പി. നളിനന്റെ ഈ രചനയുടെ ലക്ഷ്യം. ഇതൊരു ആരാധനയാണ്; നിവേദ്യമാണ്.